Tuesday, February 26, 2008

പുകഞ്ഞ കൊള്ളി പുറത്ത്.

പൂച്ച പാല്‍ കുടിക്കുന്ന പോലെ.

പൂച്ചയ്ക്കാര്‌ മണികെട്ടും?

പഞ്ച പാണ്ഡവന്മര്‍ കട്ടില്‍കാല്‍ പോലെ മൂന്ന്.

പട പെടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട.

പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയതു പോലെ.

പട്ടിണിയായാല്‍ പത്യം മറക്കും.

പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും അതു വളഞ്ഞേ ഇരിക്കൂ.

പടിക്കല്‍ കൊണ്ടുവന്നിട്ട് കലമുടച്ചു.

പണം എന്നു കേട്ടാല്‍ പിണവും വാ പൊളിക്കും.

പണ്ടേ ദുര്‍ഭല, ഇപ്പോള്‍ ഗര്‍ഭിണി.

പണത്തിനു മീതെ പരുന്തും പറക്കില്ല.

പുത്തന്‍ അച്ചി പുരപ്പുറം തൂക്കും.

പുത്തരിയില്‍ കല്ലുകടിക്കുക.

പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞന്‍ ഉണ്ണും.

പയ്യെത്തിന്നാല്‍ പനയും തിന്നാം.

പുര കത്തുമ്പൊ വാഴ വെക്കുക.

പറന്നു പോയ കിളിയെ വീണ്ടും പിടിച്ചിടാം, പക്ഷെ കാലമോ? പോയേപൊയി.

പറയുമ്പോള്‍ കേള്‍ക്കണം തരുമ്പോള്‍ തിന്നണം.

പല തുള്ളി പെരുവെള്ളം.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിപെടും.

പശുവും ചത്തു , മോരിലെ പുളിയും പോയി.

പുസ്തകത്തിലെ (ഏട്ടിലെ) പശു പുല്ലു തിന്നില്ല.

പാപി ചെല്ലുന്നിടം പാതാളം.

പാലം കടക്കുവോളം "നാരായണ നാരായണ" പാലം കടന്നാല്‍ "കോരായണ കോരായണ".

പാഷാണത്തില്‍ ക്രിമി.

പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുക.

പിന്നേം ചങ്കരന്‍ തെങ്ങേല്‍ തന്നെ.

പിള്ളമനസ്സില്‍ കള്ളമില്ല.

പെണ്‍ ചൊല്ലു കേട്ടവനു പെരുവഴി ആധാരം.

പൊട്ടന്‍ ദുഷ്ടന്റെ ഫലം ചെയ്യും.

പൊട്ടനെ ചെട്ടി ചതിചാല്‍, ചെട്ടിയെ ദൈവം ചതിക്കും.

പൊന്നുരുക്കുന്ന ഇടത്ത് പൂച്ചക്കെന്തു കാര്യമ്?

പൊന്നിന്‍ കുടത്തിനു പൊട്ടെന്തിന്‌.

പോത്തിനോടു വേദം ഓതീട്ടു കാര്യമില്ല.

0 comments